2013, ജനുവരി 29, ചൊവ്വാഴ്ച

നീര്‍കുമിളകള്‍



തോളിലെ ബാഗ്‌ ഇറക്കി വച്ച് കൈകള്‍ നിവര്‍ത്തി കോടമഞ്ഞ്‌ പന്തലിച്ച താഴ്വരയിലേക്ക് നോക്കുമ്പോള്‍ മനസ്സിനെന്തോരശ്വാസം.താഴ്വരെയെക്കള്‍ തണുപ്പാണ് മനസ്സിന് ഇപ്പോള്‍ .വര്‍ഷങ്ങളായ് മനസ്സില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ആ തീജ്വാല തണുപ്പില്‍ ഇല്ലതായ് .ഇന്ന് ഞാന്‍ സ്വതന്ത്രനാണ് . മടിയില്‍ തലവച്ചു അച്ഛന്‍ വിടപരയുംപോള്‍ കുഞ്ഞു കൈകളില്‍ ഏല്‍പ്പിച്ച മൂന്നു ജന്മങ്ങള്‍ .എങ്ങിനെ എവിടെ തുടങ്ങണം എന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത നാളുകള്‍ വാ കീറിയ ദൈവം അന്നം തരും എന്നാ അമ്മയുടെ വാക്കുകളും എന്നും ജ്വലിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ ഓര്‍മകളും അവന്റെ മനസ്സിന് ധൈര്യം പകര്‍ന്നു

ഒരു ദൈവ ദൂതനെ പോലെ റോയിച്ചന്‍ എന്റെ ജീവിത യാത്രയില്‍ വന്നു ചേര്‍ന്ന ആ നിമിഷം .കുഞ്ഞു തോളില്‍ തൂങ്ങി കിടക്കുന്ന കുടുംബം , വാര്‍ദ്ധക്യതോട് അടുക്കുന്ന രോഗിയായ അമ്മ , കെട്ടുപ്രായം കടന്ന രണ്ടു പെങ്ങന്മാര്‍ ഇതെല്ലം കണ്ടാവാം ആ നല്ല മനുഷ്യന്‍ ദുബായിലെ ഒരു കമ്പനിയില്‍ ജോലി ശരിപ്പെടുത്തി തന്നു . കണ്ണ് മഞ്ഞളിക്കുന്ന ദുബായ് നഗരം ,ആര്തുല്ലസിക്കുന്ന കൌമാരങ്ങള്‍ ,പക്ഷെ നാട്ടിലെ കഷ്ടപ്പാടുകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ ഇവക്കൊന്നും മുന്നില്‍ ദുബായ് നഗരത്തിനു അവന്റെ മുന്നില്‍ ഒന്നുമല്ലാതായി .ഈ വരവ് രണ്ടാമത്തെ ചേച്ചിയുടെ വിവാഹതിനായിര്‍ന്നു .എല്ലാം ഭംഗിയായി കഴിഞ്ഞു .തിരിച്ചു പോകണം ഇന്നലവരെ ഉള്ള ജീവിത ലക്ഷ്യങ്ങളില്‍ ചിലത് കൂടെ ചേര്‍ക്കണം എന്റെ ജീവിതവും ....

എടാ ഗോപി അതികം അവിടെ നില്‍ക്കണ്ട അടുത്ത ആഴ്ച തിരിച്ചു പോവാന്‍ ഉള്ളതാ , ഇപ്പോഴേ ഉള്ളില്‍ രണ്ടു പെഗുണ്ട് .പെട്ടന്നുള്ള അനീഷിന്റെ വിളി ഒരു ചെറു പുഞ്ചിരിയോടെ അവന്‍ എതിരേറ്റു .ഇനി എന്നാടാ ഇങ്ങനെ ഒരു യാത്ര , ഇങ്ങനെ ഒന്ന് കൂടുക മണം കുളിര്‍ക്കുന്ന ഈ കാഴ്ച വല്ലാതെ എന്നെ ആകര്‍ഷിക്കുന്നു ഉള്ളിലെ മദ്യത്തിന്റെ അകമ്പടിയില്‍ അനീഷിന്റെ ചോദ്യത്തിന് ഒരു ചിരിയോടെ അടുത്ത വര്‍ഷത്തെ ലീവിന് ആകാം ഗോപി പറഞ്ഞു .അപ്പോഴും ഗോപിയുടെ മനസ്സില്‍ ചുട്ടു പൊള്ളുന്ന മരുഭൂമി നീര്‍കുമിളകള്‍ആയ് പാറി നടക്കുന്നുണ്ടായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ