സ്വപ്ന സഞ്ചാരി
എഴുതാന്‍ അറിയാത്തവന് ബ്ലോഗ്ഗ് ഉണ്ടാക്കി എന്നത് തന്നെ സത്യം
2013, നവംബർ 5, ചൊവ്വാഴ്ച
2013, ജനുവരി 29, ചൊവ്വാഴ്ച
നീര്‍കുമിളകള്‍
തോളിലെ ബാഗ് ഇറക്കി വച്ച് കൈകള്‍ നിവര്‍ത്തി കോടമഞ്ഞ് പന്തലിച്ച താഴ്വരയിലേക്ക് നോക്കുമ്പോള്‍ മനസ്സിനെന്തോരശ്വാസം.താഴ്വരെയെക ്കള്‍
തണുപ്പാണ് മനസ്സിന് ഇപ്പോള്‍ .വര്‍ഷങ്ങളായ് മനസ്സില്‍ എരിഞ്ഞു
കൊണ്ടിരിക്കുന്ന ആ തീജ്വാല തണുപ്പില്‍ ഇല്ലതായ് .ഇന്ന് ഞാന്‍ സ്വതന്ത്രനാണ്
. മടിയില്‍ തലവച്ചു അച്ഛന്‍ വിടപരയുംപോള്‍ കുഞ്ഞു കൈകളില്‍ ഏല്‍പ്പിച്ച
മൂന്നു ജന്മങ്ങള്‍ .എങ്ങിനെ എവിടെ തുടങ്ങണം എന്ന് യാതൊരു നിശ്ചയവും
ഇല്ലാത്ത നാളുകള്‍ വാ കീറിയ ദൈവം അന്നം തരും എന്നാ അമ്മയുടെ വാക്കുകളും
എന്നും ജ്വലിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ ഓര്‍മകളും അവന്റെ മനസ്സിന്
ധൈര്യം പകര്‍ന്നു
ഒരു ദൈവ ദൂതനെ പോലെ റോയിച്ചന്‍ എന്റെ ജീവിത
യാത്രയില്‍ വന്നു ചേര്‍ന്ന ആ നിമിഷം .കുഞ്ഞു തോളില്‍ തൂങ്ങി കിടക്കുന്ന
കുടുംബം , വാര്‍ദ്ധക്യതോട് അടുക്കുന്ന രോഗിയായ അമ്മ , കെട്ടുപ്രായം കടന്ന
രണ്ടു പെങ്ങന്മാര്‍ ഇതെല്ലം കണ്ടാവാം ആ നല്ല മനുഷ്യന്‍
ദുബായിലെ ഒരു കമ്പനിയില്‍ ജോലി ശരിപ്പെടുത്തി തന്നു . കണ്ണ് മഞ്ഞളിക്കുന്ന
ദുബായ് നഗരം ,ആര്തുല്ലസിക്കുന്ന കൌമാരങ്ങള്‍ ,പക്ഷെ നാട്ടിലെ
കഷ്ടപ്പാടുകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ ഇവക്കൊന്നും മുന്നില്‍ ദുബായ്
നഗരത്തിനു അവന്റെ മുന്നില്‍ ഒന്നുമല്ലാതായി .ഈ വരവ് രണ്ടാമത്തെ ചേച്ചിയുടെ
വിവാഹതിനായിര്‍ന്നു .എല്ലാം ഭംഗിയായി കഴിഞ്ഞു .തിരിച്ചു പോകണം ഇന്നലവരെ
ഉള്ള ജീവിത ലക്ഷ്യങ്ങളില്‍ ചിലത് കൂടെ ചേര്‍ക്കണം എന്റെ ജീവിതവും ....
എടാ ഗോപി അതികം അവിടെ നില്‍ക്കണ്ട അടുത്ത ആഴ്ച തിരിച്ചു പോവാന്‍ ഉള്ളതാ ,
ഇപ്പോഴേ ഉള്ളില്‍ രണ്ടു പെഗുണ്ട് .പെട്ടന്നുള്ള അനീഷിന്റെ വിളി ഒരു ചെറു
പുഞ്ചിരിയോടെ അവന്‍ എതിരേറ്റു .ഇനി എന്നാടാ ഇങ്ങനെ ഒരു യാത്ര , ഇങ്ങനെ
ഒന്ന് കൂടുക മണം കുളിര്‍ക്കുന്ന ഈ കാഴ്ച വല്ലാതെ എന്നെ ആകര്‍ഷിക്കുന്നു
ഉള്ളിലെ മദ്യത്തിന്റെ അകമ്പടിയില്‍ അനീഷിന്റെ ചോദ്യത്തിന് ഒരു ചിരിയോടെ
അടുത്ത വര്‍ഷത്തെ ലീവിന് ആകാം ഗോപി പറഞ്ഞു .അപ്പോഴും ഗോപിയുടെ മനസ്സില്‍
ചുട്ടു പൊള്ളുന്ന മരുഭൂമി നീര്‍കുമിളകള്‍ആയ് പാറി നടക്കുന്നുണ്ടായിരുന്നു
2013, ജനുവരി 25, വെള്ളിയാഴ്‌ച
നമ്മള്‍ കൊലയാളികള്‍ ....!!!!
നമ്മള്‍ കൊലയാളികള്‍ ....!!!!
ലോകത് കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ,സുരക്ഷിതത്വത്തിന്റെയും കേന്ദ്രം ഏതെന്നു ചോതിച്ചാല്‍ നിസംശയം നമുക്ക് പറയാന്‍ കഴിയും അത് ഉമ്മയുടെ ഗര്‍ഭ പാത്രം തന്നെ എന്ന് .ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നത് ലോകത്ത് ഏറ്റവും വലിയ സുകൃതം .ഒരു കുഞ്ഞി കാല്‍ കാണാന്‍ കഴിയാതെ നിര്‍ വികാരമായി ജീവിതം തള്ളി നീക്കുന്ന ഒട്ടനവധി ആളുകള്‍ നമുക്കിടയില്‍ ഉണ്ട് . ഒന്‍പതര മാസത്തോളം നീണ്ടു നിക്
പക്ഷെ ഈ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കടയ്ക്കല്‍ കത്തി വെക്കുന്ന പ്രാകൃത സമൂഹത്തിന്റെ ഒരു പതിപ്പ് നമുക്കിടയില്‍ വളര്‍ന്നു വരുന്നു എന്നത് ഞെട്ടിപിക്കുന്ന ഒരു വസ്തുത ആണ് ."ഭ്രൂണ ഹത്യ " ,ഒരു പക്ഷെ പെണ് "ഭ്രൂണ ഹത്യ " എന്ന് വിളിക്കുന്നതാവും ഉചിതം .പൌരാണിക കാല ഘട്ടത്തില്‍ കുഞ്ഞു പിറന്ന ശേഷം പെണ്ണ് ആണ്എങ്കില്‍ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സമൂഹം നില നിന്നിരുന്നു . എന്നാല്‍ ഇന്ന് കാല ഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കു അനുസൃതമായി ഈ സമൂഹത്തിലും മാറ്റം വന്നിരിക്കുന്നു , അന്ന് പ്രസവിക്കാന്‍ അനുവദിച്ചിരുന്ന സമൂഹം ഇന്ന് ആ കുഞ്ഞിനു ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപെടുന്നു .ഗര്‍ഭാശയത്തില്‍ വച്ച് തന്നെ ലിങ്ക നിര്‍ണയം നടത്തി ജീവനോടെ കഷ്ണങ്ങള്‍ ആക്കുന്ന ആധുനിക രീതി .ലിങ്ക നിര്‍ണയം നിയമ പരമായി അനുവധനീയമാല്ലന്കില്‍ കൂടെ അതിനുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന കുത്തക ആശുപത്രികള്‍ , എന്ത് തോന്നിവസങ്ങള്‍ക്കും കൂട്ട് നില്ക്കാന്‍ തയ്യാറായിട്ടുള്ള ഡോക്ടര്‍ മാര്‍ , ഇവിടെയും സ്ഥിതി മറിച്ചല്ല , പണത്തിനു മീതെ പരുന്തും പറക്കും .
ഒന്ന് ചിന്തിച്ചു നോക്കൂ സത്യത്തില്‍ നമ്മള്‍ കൊലയാളികള്‍ അല്ലെ ?
2012, ഏപ്രിൽ 1, ഞായറാഴ്‌ച
എനിക്കും മനുഷ്യന്‍ ആവണം :......
എനിക്കും മനുഷ്യന്‍ ആവണം :......
ആശയുടെയും പ്രത്യാശയുടെയും ലോകത് ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കാന്‍ ഉയര്‍ന്നു ചാടുംപോഴും ഗുരുത്വാകര്‍ഷണ ബലതെക്കള്‍ ശക്തമായി മടി എന്നെ ഇപ്പോഴും പിന്‍വലിച്ചു കൊണ്ടിരിക്കുന്നു .ഒരായിരം ആഗ്രഹങ്ങളുടെ കൊട്ടാരം മനസ്സില്‍ പണിയുംപോഴും മടി എന്നാ അടിത്തറയില്‍ ആണ് എന്നത് ഞാന്‍ മറന്നു പോകുകയായിരുന്നു , മറക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി
ആകാശ ഗോപുരങ്ങളായ മിനാരങ്ങളില്‍ നിന്നും ശബ്ദ സുന്ദരമായ ബാങ്ക് വിളിയുടെ അലയൊലികള്‍ കേള്‍ക്കുമ്പോള്‍ കണ്ടിരിക്കുന്ന ടി വി യുടെ ശബ്ദം കുറച്ച് സഹപ്രവര്‍ത്തകരുടെ പ്രീതി പിടിച്ചു പറ്റുംപോഴും സുബഹി ബാങ്ക് കൊടുക്കുമ്പോള്‍ കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി വച്ച് തലയനയിലേക്ക് മുഖം പൂഴ്ത്തി വക്കുകയായിരുന്നു .ആരെയാണ് ഞാന്‍ പറ്റിക്കുന്നത് എന്നെയോ അതോ ..?
ഒരു വീഴ്ചയില്‍ ജീവച്ഛവമായി മാറുന്ന ഈ ജന്മം ,ഒരു മുള്ള് കൊണ്ടാല്‍ പരസഹായം വേണ്ടിവരും ഒന്ന് അനങ്ങാന്‍ എന്ന ബോധം മനസ്സില്‍ ഉള്ളപ്പോഴും എല്ലാം തന്റെ കല്കീഴില്‍ ചവിട്ടി അരക്കാന്‍ ചോര തിളക്കുകയാണ് ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി .....?
ഏകാന്തതയെ മറ്റുള്ളവരുടെ മുന്നില്‍ പഴിചാരുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഏകാന്തതയോടുള്ള പ്രണയം,ചുവരുകള്‍ക്കുള്ളില്‍
..................................ജീവിക്കണം ഒരു മനുഷ്യനായി...............
2012, ഫെബ്രുവരി 14, ചൊവ്വാഴ്ച
നിറം മങ്ങിയ ഒരു ഗ്രീറ്റിംഗ് കാര്‍ഡിന്റെ ഓര്‍മ്മയ്ക്ക്...........
നാട്ടിന്‍ പുറത്തെ ഫാന്‍സി കടയില്‍ കിട്ടുന്ന വില കുറഞ്ഞ ഒരു ഗ്രീറ്റിംഗ് കാര്‍ഡ് വര്‍ഷങ്ങളുടെ പഴക്കം മൂലം അത് നിറം മങ്ങി തുടങ്ങിയിരിക്കുന്നു.ആ ഗ്രീറ്റിംഗ് കാര്‍ഡ് എനിക്കിന്നും വില മതിക്കാനാവാത്ത ഒരു അമൂല്യ നിധിയായി തീര്‍ന്നതെങ്ങിനെയാണ്.
കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു ഒന്‍പതാം ക്ലാസ്സുകാരി അതില്‍ കുറിച്ച് വെച്ച അക്ഷരങ്ങള്‍.പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് പുറപ്പെടുമ്പോള്‍ വിലപ്പെട്ടതായി കൂടെ കൊണ്ട് പോന്നത് അത് മാത്രമായിരുന്നു.
ഇന്നും യാന്ത്രികമായി തീര്‍ന്ന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടങ്ങളില്‍ നിന്ന് മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോള്‍.അതില്‍ അവള്‍ എഴുതിയ വരികള്‍ എന്നെ വല്ലാതെ ആശ്വസിപ്പിക്കാറുണ്ട്.അവള്‍ എന്റെ പ്രണയിനി ആയിരുന്നില്ല.എന്നോട് മാത്രമേ അവള്‍ ഒരുപാട് സംസാരിച്ചിരുന്നുള്ളൂ .കൂട്ടുകാരൊക്കെ അസൂയയോടെ പലതും പറയുമ്പോഴും.എനിക്ക് അവളോട് അങ്ങനെയൊന്നും തോന്നിയിരുന്നില്ല എന്നതായിരുന്നു സത്യം.എന്റെ കൂട്ടുകാരന് അവളോടുള്ള അനുരാഗം അവളെ അറിയിച്ചതും അവരുടെ പ്രേമത്തിന് ദൂതനായി നിന്നതും ഞാനായിരുന്നു.അവരുടെ കടുത്ത പ്രണയത്തിലും അവരുടെ ഇഷ്ട കൂട്ടുകാരനായി ഞാന്‍ ഉണ്ടായിരുന്നു.
അവരുടെ പ്രണയം കത്തി നിന്ന ആ നാളുകളില്‍ ഒരിക്കലാണ് ഒരു പുതുവത്സര സമ്മാനമായി ഈ ഗ്രീറ്റിംഗ് കാര്‍ഡ് അവള്‍ എനിക്ക് തന്നത്.അവളുടെ വിവാഹ തലേന്ന് രാത്രി നിറകണ്ണുകളുമായി,അവളെ ഒരു നോക്ക് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞ കൂട്ടുകാരന് വേണ്ടി ദൂരെ നിന്ന് കൊണ്ട് പരസ്പരം കാണാന്‍ സൗകര്യം ചെയ്തു കൊടുത്തതും,കരച്ചിലടക്കിക്കൊണ്ട ് ആ രണ്ടു മനസ്സുകള്‍ വിട പറഞ്ഞതിനും ഞാന്‍ സാക്ഷിയാണ്.
അവള്‍ വിവാഹിതയായി പോയ ശേഷമാണ് അവളുടെ അഭാവം എന്നില്‍ നിറക്കുന്ന ശൂന്യത എത്രത്തോളം എന്ന് ഞാന്‍ അറിയുന്നത്.ഉള്ളില്‍ കനത്തു വരുന്ന ഒരു വിങ്ങല്‍ പെയ്യാനാവാതെ മൂടിക്കെട്ടുന്നത് ഞാന്‍ അറിഞ്ഞു.
എന്റെ കൂട്ടുകാരന്‍ പുതിയ പ്രണയത്തിലേക്കും ജീവിതത്തിന്റെ ആഹ്ലാദങ്ങളിലേക്കും കയറിപ്പോയി.എന്റെ ഉള്ളിലെവിടെയോ ഒരു കണ്ണീരിന്റെ ഉറവ പൊട്ടുന്നത് ഞാന്‍
അറിയുന്നുണ്ടായിരുന്നുകാലമേറെ കഴിഞ്ഞിട്ടും എന്റെ മുന്നില്‍ ചിതറി നില്‍ക്കുന്ന ഈ അക്ഷരങ്ങള്‍ “ആത്മാര്‍ഥമായ സ്നേഹത്തിന് പ്രതിഫലം ചില ഓര്‍മ്മകള്‍ മാത്രം .” നിറം മങ്ങി തുടങ്ങിയ ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒരു പാട് ചിരിച്ചും വാര്‍ത്തമാനം പറഞ്ഞും തെളിമയോടെ അവളുടെ മുഖം..
അവള്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ എന്നോട് ചോദിക്കുന്ന പോലെ തോന്നുന്നു
..................ശരിക്കും നമ്മില്‍ ആര് ആരെയാണ് പ്രണയിച്ചത്................
എന്റെ കൂട്ടുകാരന്‍ പുതിയ പ്രണയത്തിലേക്കും ജീവിതത്തിന്റെ ആഹ്ലാദങ്ങളിലേക്കും കയറിപ്പോയി.എന്റെ ഉള്ളിലെവിടെയോ ഒരു കണ്ണീരിന്റെ ഉറവ പൊട്ടുന്നത് ഞാന്‍
അറിയുന്നുണ്ടായിരുന്നുകാലമേറെ കഴിഞ്ഞിട്ടും എന്റെ മുന്നില്‍ ചിതറി നില്‍ക്കുന്ന ഈ അക്ഷരങ്ങള്‍ “ആത്മാര്‍ഥമായ സ്നേഹത്തിന് പ്രതിഫലം ചില ഓര്‍മ്മകള്‍ മാത്രം .” നിറം മങ്ങി തുടങ്ങിയ ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒരു പാട് ചിരിച്ചും വാര്‍ത്തമാനം പറഞ്ഞും തെളിമയോടെ അവളുടെ മുഖം..
അവള്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ എന്നോട് ചോദിക്കുന്ന പോലെ തോന്നുന്നു
2012, ജനുവരി 30, തിങ്കളാഴ്‌ച
വീണ്ടുമൊരു രക്തസാക്ഷി :
അത്താഴ പശ്ണിക്കരുണ്ടോ അത്താഴ പശ്നിക്കരുണ്ടോ ..? ഗീതയുടെ ദിന ചര്യ അവസാനിക്കുന്നത് ഇവിടെയാണ് .എല്ലാ ദിവസവും രാത്രി പൂമുഖ വാതില്‍ അടക്കുന്നതിനു മുമ്പ് ഇരുട്ടിലേക്ക് നോക്കികൊണ്ട് അവള്‍ ചോദിക്കും .എന്നാല്‍ ഒരു രാത്രി അവളുടെ ചോദ്യത്തിനു പെട്ടന്നൊരു മറുപടി "ഉണ്ട് ...... അവള്‍ നോകുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒരാള്‍ സിഗരറ്റ് വലിച്ചു കൊണ്ട് നില്‍ക്കുന്നു .അയാള്‍ ചോദിച്ചു അത്താഴം മാത്രമേ ഉള്ളോ വേറെ വല്ലതും ....? ഗീത പെട്ടന്ന് കതകടച്ചു അകത്തേക്ക് ഓടി മുത്തശിയുടെ കട്ടിലിനരികില്‍ വന്നിരുന്നു . എന്താ മോളെ വല്ലതിരിക്കുന്നു എന്ത് പറ്റി ചുമച്ചു ചുമച്ചു മുത്തശി ചോദിച്ചു .ഒന്നുമില്ല അമ്മെ ... അമ്മ മരുന്ന് കഴിച്ചോ ഗീത കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു .ഇന്നൂടെ കഴിക്കാനുള്ളത് ഉളളൂ ...എന്താ ചെയ്ക ന്റെ കുട്ടീടെ ഒരു കഷ്ട്ടപ്പാട് സുരേന്ദ്രന്‍ ഉണ്ടായിരുന്നങ്കില്‍ ....അവര എന്റെ കുട്ടീനെ കൊന്നത് ..അവരോട് ദൈവം പൊറുക്കില്ല ..പൊറുക്കില്ല ..പിറുപിറുത്തു കൊണ്ട് മുത്തശ്ശി പതിയെ മയങ്ങി ഗീത തന്റെ മക്കളുടെ അടുത്ത പോയി കിടന്നു അവള്‍ക് ഉറക്കം വന്നില്ല .നിസ്സഹായതയുടെ കന്നുന്നീര്‍ അവളറിയാതെ താഴേക്ക് പതിച്ചുകൊണ്ടിരുന്നു .
രാമപുരത്തെ പാര്‍ട്ടിയുടെ ധീരനായ പ്രവര്‍ത്തകനായിരുന്നു സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ അയാള്‍ പൊതുജന നന്മക്കായ് വിനിയോഗിച്ചു അതുവഴി അയാള്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറുകയും എന്നാല്‍ പാര്‍ട്ടിയിലെ ചിലരുടെ കണ്ണിലെ കരടുമായ് .സംഘടനയിലെ അഴിമതിയും തെമ്മടിതവും അയാള്‍ പുറത്തു കൊണ്ടുവന്നു . ചില താല്‍പര കക്ഷികളുടെ നിലനില്‍പ്പിനെ ബാധിക്കും എന്ന് മനസ്സിലാക്കി ഒരു കൃത്രിമ കാര്‍ അപകടത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്തു .
മാസ്സങ്ങള്‍ കഴിഞ്ഞു അടുത്തുള്ള ഫാക്ടറിയില്‍ പകലന്തിയോളം കഷ്ട്ടപ്പെടുകയാണ് അതില്‍ അവള്‍ക്കു പരാതിയും ഇല്ല എന്നാല്‍ ചിലരുടെ കുത്തുവാക്കുകള്‍ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ചിലപ്പോള്‍ ആത്മഹത്യ വരെ അവള്‍ തുനിഞ്ഞു പക്ഷെ മുതഷിയെയും മക്കളെയും ഓര്‍ത്തു എല്ലാം സഹിച്ചു .
സമയം എട്ടു കഴിഞ്ഞു കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കണം ജോലിക്ക് പോകണം മുതഷിയെ നോക്കണം ഗീതയുടെ വീട്ടുജോലിക്ക് കാറ്റിന്റെ വേഗതയാണ് .......അമ്മെ ..അമ്മേ നമ്മുടെ മുത്തശി ...കുട്ടന്റെ നിലവിളി കേട്ട് ഗീത മുറിയിലേക്ക് ഓടി .എന്താ കുട്ടാ മുത്തശ്ശി എനീക്കിനില്ല അമ്മെ ...അമ്മെ ... ഗീതയുടെ വിളിയുടെ സ്വരം മാറിക്കൊണ്ടിരിക്കുന്നു .ആളുകള്‍ കൂടി ......ഇനി ആരെങ്കിലും വരന്‍ ഉണ്ടോ എടുക്കുകയല്ലേ .....എല്ലാം ഒരു തീനാളത്തില്‍ ഒടുങ്ങി ....ഗീത തീര്‍ത്തും നിസ്സഹയായി ആളുകള്‍ എല്ലാം പിരിഞ്ഞു കുട്ടികളെയും കൊണ്ട് ഗീത ഉമ്മരതിരിക്കുകയാണ് അവള്‍ക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല .
നാളെ വൈകിട്ട് നാലുമണിക്ക് സഖാവ് ജയന്‍ ............ഒരു അനുന്‍സ്മെന്റ്റ് വാഹനം കടന്നുപോയി അതില്‍നിന്നും വിതറിയ നോടിസുമായി കുട്ടന്‍ ഗീതയുടെ അടുത്ത എത്തി . നോട്ടിസ് കണ്ട ഗീതയുടെ കണ്ണുകള്‍ നിറഞ്ഞു .സഖാവ് സുരേന്ദ്രന്‍ രക്തസാക്ഷി ദിനവും അനുസ്മരണ സമ്മേളനവും .തന്റെ ഭര്‍ത്താവിനെ രാഷ്ട്രീയ ആയുധമാക്കി ആ വാഹനം നീങ്ങി തുടങ്ങി ....
ഉത്ഘാടകന്‍ പ്രസ്ന്ഗം തുടര്‍ന്ന് ...നമ്മുടെ നാട്ടിന്റെ സ്പന്ദനം ആയിരുന്ന സഖാവ് സുരേന്ദ്രന്‍ ..........പെട്ടന്ന് ഒരാള്‍ വന്നു പ്രസങ്ങികന്റെ ചെവിയില്‍ എന്തോ പറഞ്ഞു .ഉടന്‍ തന്നെ ഒരാള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു യോഗം പിരിച്ചു വിട്ടിരിക്കുന്നു ആളുകള്‍ക്കൊന്നും മനസ്സിലാവുന്നില്ല സഖാവ് സുരേന്ദ്രന്റെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തിരിക്കുന്നു ..എല്ലാവരും അവിടേക്ക് ഓടി .....
അതിനിടയില്‍ ഒരറിയിപ്പ് കേട്ട് മറ്റന്നാള്‍ വൈകുന്നേരം നാലുമണിക്ക് രാമപുരം കവലയില്‍ വച്ച് ഭരണാധികാരികളുടെ ജനദ്രോഹ നടപടികരണം ആത്മഹത്യ ചെയ്യേണ്ടി വന്ന സഖ : ഗീതയുടെയും കുടുംബത്തിന്റെയും അനുശോചന പൊതുയോഗം നാടക്കുന്നതാണ് ......................
"വീണ്ടും ഒരു രക്ത സാക്ഷി "
2012, ജനുവരി 13, വെള്ളിയാഴ്‌ച
മൌനം
അവര്‍ ഭൂമിയുടെ നെഞ്ച് പിളര്തിയപ്പോഴും എനിക്ക് മൌനം മാത്രം
അവര്‍ യുവതയെ തീവ്രവാദി ആക്കുപോഴും ഞാന്‍ മൌനത്തില്‍
...
പ്രണയിനി വിട്ടകന്നപ്പോഴും ഞാന്‍ മൌനം വരിച്ചു
മുല്ലപ്പെരിയാര്‍ അണപൊട്ടിയപ്പോഴും മൌനം ഞാന്‍ മാറ്റിയില്ല
കാരണം മൌനം വിദ്വാനു ഭൂഷണം എന്നാരോ പറഞ്ഞു പഠിപ്പിച്ചു
അവസാനം എന്റെ ഹൃദയ മിടിപ്പ് നിലക്കുംപോഴും ഞാന്‍ മൌനം കൈവിട്ടില്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)