2013, നവംബർ 5, ചൊവ്വാഴ്ച

തേങ്ങ

തേങ്ങ

"തേങ്ങ "ഇത്രയേറെ പീഡഞങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന മറ്റൊരു കായ്ഫലം വേറെ ഒന്നില്ല"

ജാനകി ചേച്ചി ദിവസവും രാവിലെ തന്നെ ഉണ്ടാകും സന്തോഷിന്റെ വീട്ടില്‍ , ഉമ്മറത്ത്‌ അമ്മൂമ്മയോട് നാട്ടു വര്‍ത്തമാനങ്ങള്‍ തിരക്കുന്നതിന്ടയില്‍ പുറത്തേക് വരുന്നു സന്തോഷ്‌ ആ നാട്ടീലെ ഒരേയൊരു തെങ്ങ് കയറ്റക്കരാന്‍ . നട തുറന്നു ദേവി ദര്‍ശനം നേടുന്ന നിര്‍വൃതിയോടെ ജാനകി പറഞ്ഞു എടാ മോനെ സന്തോഷേ ഇന്നെങ്കിലും നീ ആ തേങ്ങാ പറച്ചു താടാ .എപ്പോഴ ആള്‍ക്കാരെ തലയില്‍ തേങ്ങ വീഴുക എന്നറീല . പൈതമക്കള്‍ ഒക്കെ മുറ്റത് നിന്ന് കളിക്കുന്നത് കാണുമ്പോ പേടിയാകുന്നു . സകലരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുന്ന ദേവനെ പ്പോലെ സന്തോഷ്‌ എല്ലാം കേട്ടിരുന്നു അവസാനം ആ തിരുവായ തുറന്നു അരുള്‍ ചെയ്തു . മുറ്റത്തെ ചട്ടീം കലോം ഒക്കെ മാറ്റിക്കോ ഞാന്‍ ഇപ്പൊ തന്നെ വരാം ...

കേട്ട പാതി ജാനകി ഓടി . സകല സാമഗ്രികളും ഒതുക്കി മഹാരാജാവിനെ വരവേല്‍ക്കാന്‍ തയ്യാറായി . കുട്ടികള്‍ ആഹ്ലാദത്തില്‍ ഇന്നാണ് ആ ദിവസം ഇളനീര്‍ കുടിക്കുന്ന ദിവസം . സന്തോഷ്‌ ജാനകിയുടെ വീട്ടി എത്തി യുനിഫോം മാറി ഒരു ബീഡി എടുത്തു കത്തിച്ചു . തെങ്ങിന്റെ മുകളിലേക്ക് നോക്കിയിട്ട് പതിവ് പല്ലവി " തേങ്ങയൊക്കെ കൊറവാണല്ലോ ജാനുഏടത്ത്യെ . ഉള്ളതാണേല്‍ മണ്ടരിയും " . ഇഞ്ഞു അതൊന്നും നോക്കണ്ട മോനെ തേങ്ങേം മാണ്ട മണ്ടരീം മാണ്ട .ആരേം തലേല്‍ വീകാതിരുന്നാല്‍ മതിയെന്.

ബീടിയിലെ അവസാന പുകയും നീട്ടി വലിച്ചു തെങ്ങിന്റെ അടുത്തേക്ക് മന്ദം മന്ദം നീങ്ങി . കയറ്റം തുടങ്ങി . കയട്ടതിനിടയില്‍ സൂര്യപ്രകാശം തട്ടി കൊടുവാള്‍ (വാക്കത്തി ) തിളങ്ങുന്നുണ്ടായിരുന്നു . തെങ്ങിന്റെ മുകളില്‍ എത്തിയപ്പോള്‍ താഴെ നിന്ന് ജാനകി വിളിച്ചു പറഞ്ഞു മോനെ അടുപ്പില്‍ വെക്കാന്‍ ഇബ്ട ഒന്നുല്ലട ഇഞ്ഞു ആ കൊതുമ്പും മട്ടലും കൂടെപറചെക്ക്.
----------------------------------------------------------
ഇവിടെ തുടങ്ങുന്നു പീഡനത്തിന്റെ ആദ്യ പടി . ഒരു കാരുണ്യവും ഇല്ലാതെ പ്രായ മായവരെയും കൌമാര ക്കാരികളെയും അയാള്‍ ഊരിപ്പിടിച്ച കൊണ്ട് ആഞ്ഞു വെട്ടി . ഒരു തുള്ളി ചോര പൊഴിക്കാന്‍ ഇല്ലാതെ പരസ്പരം വാരിപുണര്‍ന്നു ഭൂമിയിലേക്ക് ആഞ്ഞു പതിച്ചു . വീഴചയില്‍ അവര്‍ പല ഭാഗങ്ങലേക്ക് ആയി തെറിച്ചു . പിന്നെയൊരിക്കല്‍ കണ്ടുമുട്ടാം എന്നാ പ്രതീക്ഷയില്‍ . കഴുകന്‍ കണ്ണുകള്‍ അവരെ നോട്ടമിട്ടു , ഇലയുടെ മറവിലും കല്ലിന്റെ മറവിലും ഒളിച്ചിട്ടും രക്ഷയുണ്ടായില്ല , എല്ലാം കഴുകന്റെ പിടിയില്‍ അമര്‍ന്നു . പക്ഷെ ആരും അവരെ ഭക്ഷിച്ചില്ല . കാണിക്ക വെക്കുന്ന ലാഖവത്തോടെ ഒരിടത് കൂട്ടിയിട്ടു . വധ ശിക്ഷക്ക് വിധിക്കപ്പെട്ടവരെപ്പോലെ ഒന്നും പറയാനില്ലാതെ അവര്‍ അവിടെ നിന്നു . കൂടപ്പിറപ്പുകളുടെ പൊട്ടിയ മുഖവും , പിളര്‍ന്ന്ന മാറിടവും ഒന്നും തന്നെ അവര്‍ക്ക് വേദനകള്‍ ഉണ്ടാക്കിയില്ല എല്ലാവരിലും ഒരു തരാം മരവിപ്പ് ആയിരുന്നു ""
-----------------------------------------------------------
ജാനു എട്ത്യെ ഇത്തിരി കഞ്ഞി വെള്ളം ഇങ്ങെടുത്തെ . എന്താ ക്ഷീണം സന്തോഷ്‌ . ചയ്തിക്കല്‍ ഇരുന്നു . ക്ഷീനതിനിടയിലും ബീടിക്കു തിരികൊളുത്താന്‍ അയാള്‍ മറന്നില്ല .അല്ലമോനെ ഇഞ്ഞെന്തിനാ ഇങ്ങനെ വലിച്ചോണ്ട് നിക്കുന്നെ ബെര്‍തെ സൂക്കേട് ഉണ്ടാക്കണോ . നിനക്കറിയോ മേലെത്തെ നാരയനെട്ടന്‍ എങ്ങന്യ മരിച്ചെന്നു . പഴം പുരാണത്തിന്റെ കെട്ടഴിക്കും എന്ന് തോന്നിയ സന്തോഷ്‌ ജാനകിയുടെ കയ്യില്‍ നിന്നും വെള്ളം ഒറ്റ വലിക്കു കുടിച്ചു അടുത്ത തെങ്ങിന്റെ അടുത്തേക്ക് നീങ്ങി . തെങ്ങില്‍ കയറി സന്തോഷ്‌ തേങ്ങ ഓരോന്നായി പറചിടാന്‍ തുടങ്ങി .ഇറങ്ങാന്‍ നേരത്ത് ജാനകി പറഞ്ഞു മോനെ നീ രണ്ടു മൂന്നു ഇളന്നീര്‍ കൂടെ പറചെക്ക് ഇല്ലേല്‍ ഇ കുട്ട്യോള്‍ എന്നെ ഇരുത്തി പൊറുപ്പിക്കില്ല . ഒരു മൂളല്‍ മാത്രമായിരുന്നു സന്തോഷിന്റെ മറുപടി
-----------------------------------------------------------
അയാള്‍ വീണ്ടും ഒരു മൃഗമായി മാറി . ദര്‍ബാറില്‍ കാത്തിരിക്കുന്ന യുവ രാജാക്കന്മാര്‍ക്ക് കാഴ്ച്ചവേക്കനായി പ്രായ പൂര്‍ത്തി ആവാത്ത പൈതങ്ങളെ തിരഞ്ഞു നടക്കുകയാണ് അയാള്‍ . അവസാനം മുഖത്ത് ഒരു പാടുകളും ഇല്ലാത്ത ഒരു കൂട്ടത്തെ അവന്‍ കണ്ടു . പിന്നെ ഒന്നും ആലോചിച്ചില്ല. പക്ഷെ ഇവരെ അവന്‍ താഴേക്കു വലിചെരിഞ്ഞില്ല , പിച്ചി ചീന്തിയില്ല , പൊട്ടാതെ ചീറ്റാതെ അവരെ ദര്‍ബാറില്‍ എത്തിച്ചു . ഒരു പോരല് പോലും എല്ക്കരുത് എന്ന രാജ കല്‍പ്പന നടപ്പാക്കിയ ചാരിതാര്ത്യത്തില്‍ . അവനു മുന്നിലേക്ക്‌ ഒരു കിഴി സ്വര്‍ണ നീട്ടി . അവനതു വാങ്ങിച്ചു കൊട്ടാരത്തിന്റെ മൂലയില്‍ ഇരുന്നു കൊണ്ട് എണ്ണാന്‍ തുടങ്ങി ..
---------------------------------------------------------------------

മോനെ സന്തോഷേ നീ പൈസ എണ്ണി ഇരിക്കാതെ ആ തേങ്ങ എണ്ണി യിട്ട് ,ഇളനീര്‍ കുട്ടികള്‍ക്ക് ഒന്ന് വെട്ടി കൊടുക്ക്‌ . അവരതാ അവിടെ നിന്ന് തുള്ളി കളിക്കുന്നു . ജാനകി കൊടുത്ത പണം അറയില്‍ തിരുകു അവന്‍ അവരുടെ അടുത്തേക്ക് നടന്നു . സന്തോഷ്‌ തേങ്ങാ കൂട്ടത്തിന്റെ ചുറ്റും ഒരു പ്രതിക്ഷണം നടത്തി , അതിനിടയില്‍ തടിച്ചു കൊഴുത്ത രണ്ടണ്ണം വാക്കത്തി തുമ്പില്‍ അവന്‍ കൊത്തിയെടുത്തു . ജാനകി ഒന്നും മിണ്ടാതെ നോക്കി ഇരുന്നു ..
-----------------------------------------------------
അയാള്‍ തന്റെ വാള്‍ഒന്ന് രാകി മിനുക്കി , ഓരോരുതരുടെയും കൈകള്‍ അറുത് മാറ്റി , മരണത്തിലും വേര്‍പിരിയാതെ നിന്നിരുന്നവരെ വെട്ടിയകറ്റി , ആറ്റിലെറിയുംപോഴും അളന്നു എറിയണം എന്നപോലെ അയാള്‍ അവരെ രണ്ടു കൈകളിലായി ചുരുട്ടി എറിഞ്ഞു 1 ..2 ...3 ..
പിന്നെ അയാളുടെ നോട്ടം പ്രായ പൂര്‍ത്തി ആവാത്ത പൈതങ്ങളിലെക്ക് ആയിരുന്നു രാജകുമാരന്റെ ആജ്ഞ അനുസരിക്കനെ അയാള്‍ക്ക്‌ കഴിഞ്ഞുള്ളു . അയാള്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി രാജ കുമാരന് മുന്നിലേക്ക് തള്ളി വിട്ടു .ആര്‍ത്തിയോടെ രാജ കുമാരന്‍ അവളിലേക്ക് പാഞ്ഞടുത്തു . ഇ സമയം രാജ കൊട്ടാരത്തിലെ അടുക്കളയില്‍ പീഡന പരമ്പരകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു . ചിലര്‍ വലിയ കമ്പി പാരകള്‍ ഉപയോഗിച്ച് അവളുടെ നെഞ്ചു പിളര്‍ത്തി ,കലിയടങ്ങാതെ വാള്‍ കൊണ്ട് രണ്ടു കഷ്ണമാക്കി ,അരിശം തീരാതെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് അവളുടെ കുടലുകള്‍ വലിച്ചെടുത്തു , അവ കരിങ്കല്ലില്‍ ചതച്ചു അരച്ച് സേവിച്ചു . മറ്റു ചിലര്‍ അവളെ തീച്ചൂളക്ക് മുകളിലേക്ക് തള്ളിയിട്ടു , വേറൊരു കൂട്ടം തിളയ്ക്കുന്ന വെയിലത് അവളെ നിറുത്തി ഓടിപ്പോകാതിരിക്കാന്‍ വലകൊണ്ടു കെട്ടിയിടുകയും ചെയ്തു ...
-----------------------------------------------------------------------
എല്ലാ വിറകും കൂട്ടിയിട്ടു ജാനകി ആകെ തളര്‍ന്നിരുന്നു , തേങ്ങയും പറിച്ചു തോളില്‍ എണിയുമായി സന്തോഷ്‌ വരമ്പിലൂടെ നടന്നകന്നു , പൈതങ്ങള്‍ കഴിച്ച ഇളനീര്‍ തൊണ്ടുകള്‍ മുറ്റത്ത്‌ അനാഥമായി കിടക്കുന്നുണ്ടായിരുന്നു

2013, ജനുവരി 29, ചൊവ്വാഴ്ച

നീര്‍കുമിളകള്‍



തോളിലെ ബാഗ്‌ ഇറക്കി വച്ച് കൈകള്‍ നിവര്‍ത്തി കോടമഞ്ഞ്‌ പന്തലിച്ച താഴ്വരയിലേക്ക് നോക്കുമ്പോള്‍ മനസ്സിനെന്തോരശ്വാസം.താഴ്വരെയെക്കള്‍ തണുപ്പാണ് മനസ്സിന് ഇപ്പോള്‍ .വര്‍ഷങ്ങളായ് മനസ്സില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ആ തീജ്വാല തണുപ്പില്‍ ഇല്ലതായ് .ഇന്ന് ഞാന്‍ സ്വതന്ത്രനാണ് . മടിയില്‍ തലവച്ചു അച്ഛന്‍ വിടപരയുംപോള്‍ കുഞ്ഞു കൈകളില്‍ ഏല്‍പ്പിച്ച മൂന്നു ജന്മങ്ങള്‍ .എങ്ങിനെ എവിടെ തുടങ്ങണം എന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത നാളുകള്‍ വാ കീറിയ ദൈവം അന്നം തരും എന്നാ അമ്മയുടെ വാക്കുകളും എന്നും ജ്വലിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ ഓര്‍മകളും അവന്റെ മനസ്സിന് ധൈര്യം പകര്‍ന്നു

ഒരു ദൈവ ദൂതനെ പോലെ റോയിച്ചന്‍ എന്റെ ജീവിത യാത്രയില്‍ വന്നു ചേര്‍ന്ന ആ നിമിഷം .കുഞ്ഞു തോളില്‍ തൂങ്ങി കിടക്കുന്ന കുടുംബം , വാര്‍ദ്ധക്യതോട് അടുക്കുന്ന രോഗിയായ അമ്മ , കെട്ടുപ്രായം കടന്ന രണ്ടു പെങ്ങന്മാര്‍ ഇതെല്ലം കണ്ടാവാം ആ നല്ല മനുഷ്യന്‍ ദുബായിലെ ഒരു കമ്പനിയില്‍ ജോലി ശരിപ്പെടുത്തി തന്നു . കണ്ണ് മഞ്ഞളിക്കുന്ന ദുബായ് നഗരം ,ആര്തുല്ലസിക്കുന്ന കൌമാരങ്ങള്‍ ,പക്ഷെ നാട്ടിലെ കഷ്ടപ്പാടുകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ ഇവക്കൊന്നും മുന്നില്‍ ദുബായ് നഗരത്തിനു അവന്റെ മുന്നില്‍ ഒന്നുമല്ലാതായി .ഈ വരവ് രണ്ടാമത്തെ ചേച്ചിയുടെ വിവാഹതിനായിര്‍ന്നു .എല്ലാം ഭംഗിയായി കഴിഞ്ഞു .തിരിച്ചു പോകണം ഇന്നലവരെ ഉള്ള ജീവിത ലക്ഷ്യങ്ങളില്‍ ചിലത് കൂടെ ചേര്‍ക്കണം എന്റെ ജീവിതവും ....

എടാ ഗോപി അതികം അവിടെ നില്‍ക്കണ്ട അടുത്ത ആഴ്ച തിരിച്ചു പോവാന്‍ ഉള്ളതാ , ഇപ്പോഴേ ഉള്ളില്‍ രണ്ടു പെഗുണ്ട് .പെട്ടന്നുള്ള അനീഷിന്റെ വിളി ഒരു ചെറു പുഞ്ചിരിയോടെ അവന്‍ എതിരേറ്റു .ഇനി എന്നാടാ ഇങ്ങനെ ഒരു യാത്ര , ഇങ്ങനെ ഒന്ന് കൂടുക മണം കുളിര്‍ക്കുന്ന ഈ കാഴ്ച വല്ലാതെ എന്നെ ആകര്‍ഷിക്കുന്നു ഉള്ളിലെ മദ്യത്തിന്റെ അകമ്പടിയില്‍ അനീഷിന്റെ ചോദ്യത്തിന് ഒരു ചിരിയോടെ അടുത്ത വര്‍ഷത്തെ ലീവിന് ആകാം ഗോപി പറഞ്ഞു .അപ്പോഴും ഗോപിയുടെ മനസ്സില്‍ ചുട്ടു പൊള്ളുന്ന മരുഭൂമി നീര്‍കുമിളകള്‍ആയ് പാറി നടക്കുന്നുണ്ടായിരുന്നു

2013, ജനുവരി 25, വെള്ളിയാഴ്‌ച

നമ്മള്‍ കൊലയാളികള്‍ ....!!!!

നമ്മള്‍ കൊലയാളികള്‍ ....!!!!




ലോകത് കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ,സുരക്ഷിതത്വത്തിന്റെയും കേന്ദ്രം ഏതെന്നു ചോതിച്ചാല്‍ നിസംശയം നമുക്ക് പറയാന്‍ കഴിയും അത് ഉമ്മയുടെ ഗര്‍ഭ പാത്രം തന്നെ എന്ന് .ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നത് ലോകത്ത്‌ ഏറ്റവും വലിയ സുകൃതം .ഒരു കുഞ്ഞി കാല്‍ കാണാന്‍ കഴിയാതെ നിര്‍ വികാരമായി ജീവിതം തള്ളി നീക്കുന്ന ഒട്ടനവധി ആളുകള്‍ നമുക്കിടയില്‍ ഉണ്ട് . ഒന്‍പതര മാസത്തോളം നീണ്ടു നിക്
കുന്ന ഭൂമിയിലെ സ്വര്‍ഗം എന്ന് നമുക്ക് വിശേഷിപ്പിക്കാം . അണ്ഡവും ഭീജവും സംയോചനം നടത്തി ഗര്‍ഭാശയത്തില്‍ ജീവന്‍ തുടിക്കുന്നത് മുതല്‍ ശരീരവയവങ്ങളുടെ വളര്‍ച്ചയിലൂടെ ശുഭ പര്യവസാനമായ പ്രസവം വരെ നീണ്ടു നില്‍ക്കുന്ന പ്രക്രിയ .ഇതിലും വലിയ സുന്ദര നിമിഷം വേറെ ഒന്ന് ചൂണ്ടി കാണിക്കുക പ്രയാസം ആവും .

പക്ഷെ ഈ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കടയ്ക്കല്‍ കത്തി വെക്കുന്ന പ്രാകൃത സമൂഹത്തിന്റെ ഒരു പതിപ്പ് നമുക്കിടയില്‍ വളര്‍ന്നു വരുന്നു എന്നത് ഞെട്ടിപിക്കുന്ന ഒരു വസ്തുത ആണ് ."ഭ്രൂണ ഹത്യ " ,ഒരു പക്ഷെ പെണ് "ഭ്രൂണ ഹത്യ " എന്ന് വിളിക്കുന്നതാവും ഉചിതം .പൌരാണിക കാല ഘട്ടത്തില്‍ കുഞ്ഞു പിറന്ന ശേഷം പെണ്ണ് ആണ്എങ്കില്‍ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സമൂഹം നില നിന്നിരുന്നു . എന്നാല്‍ ഇന്ന് കാല ഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കു അനുസൃതമായി ഈ സമൂഹത്തിലും മാറ്റം വന്നിരിക്കുന്നു , അന്ന് പ്രസവിക്കാന്‍ അനുവദിച്ചിരുന്ന സമൂഹം ഇന്ന് ആ കുഞ്ഞിനു ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപെടുന്നു .ഗര്‍ഭാശയത്തില്‍ വച്ച് തന്നെ ലിങ്ക നിര്‍ണയം നടത്തി ജീവനോടെ കഷ്ണങ്ങള്‍ ആക്കുന്ന ആധുനിക രീതി .ലിങ്ക നിര്‍ണയം നിയമ പരമായി അനുവധനീയമാല്ലന്കില്‍ കൂടെ അതിനുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന കുത്തക ആശുപത്രികള്‍ , എന്ത് തോന്നിവസങ്ങള്‍ക്കും കൂട്ട് നില്ക്കാന്‍ തയ്യാറായിട്ടുള്ള ഡോക്ടര്‍ മാര്‍ , ഇവിടെയും സ്ഥിതി മറിച്ചല്ല , പണത്തിനു മീതെ പരുന്തും പറക്കും .


ഒന്ന് ചിന്തിച്ചു നോക്കൂ സത്യത്തില്‍ നമ്മള്‍ കൊലയാളികള്‍ അല്ലെ ?

2012, ഏപ്രിൽ 1, ഞായറാഴ്‌ച

എനിക്കും മനുഷ്യന്‍ ആവണം :......





എനിക്കും മനുഷ്യന്‍ ആവണം :......

ആശയുടെയും പ്രത്യാശയുടെയും ലോകത് ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കാന്‍ ഉയര്‍ന്നു ചാടുംപോഴും ഗുരുത്വാകര്‍ഷണ ബലതെക്കള്‍ ശക്തമായി മടി എന്നെ ഇപ്പോഴും പിന്‍വലിച്ചു കൊണ്ടിരിക്കുന്നു .ഒരായിരം ആഗ്രഹങ്ങളുടെ കൊട്ടാരം മനസ്സില്‍ പണിയുംപോഴും മടി എന്നാ അടിത്തറയില്‍ ആണ് എന്നത് ഞാന്‍ മറന്നു പോകുകയായിരുന്നു , മറക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി

ആകാശ ഗോപുരങ്ങളായ മിനാരങ്ങളില്‍ നിന്നും ശബ്ദ സുന്ദരമായ ബാങ്ക് വിളിയുടെ അലയൊലികള്‍ കേള്‍ക്കുമ്പോള്‍ കണ്ടിരിക്കുന്ന ടി വി യുടെ ശബ്ദം കുറച്ച് സഹപ്രവര്‍ത്തകരുടെ പ്രീതി പിടിച്ചു പറ്റുംപോഴും സുബഹി ബാങ്ക് കൊടുക്കുമ്പോള്‍ കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി വച്ച് തലയനയിലേക്ക് മുഖം പൂഴ്ത്തി വക്കുകയായിരുന്നു .ആരെയാണ് ഞാന്‍ പറ്റിക്കുന്നത് എന്നെയോ അതോ ..?
 

ഒരു വീഴ്ചയില്‍ ജീവച്ഛവമായി മാറുന്ന ഈ ജന്മം ,ഒരു മുള്ള് കൊണ്ടാല്‍ പരസഹായം വേണ്ടിവരും ഒന്ന് അനങ്ങാന്‍ എന്ന ബോധം മനസ്സില്‍ ഉള്ളപ്പോഴും എല്ലാം തന്റെ കല്കീഴില്‍ ചവിട്ടി അരക്കാന്‍ ചോര തിളക്കുകയാണ് ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി .....?

ഏകാന്തതയെ മറ്റുള്ളവരുടെ മുന്നില്‍ പഴിചാരുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഏകാന്തതയോടുള്ള പ്രണയം,ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടാനുള്ള ത്വര . എന്തിനാണി ഇരട്ട മുഖം .വലിച്ചു കീറണം എനിക്കീ കാപട്യങ്ങള്‍ , 

..................................ജീവിക്കണം ഒരു മനുഷ്യനായി...............

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

നിറം മങ്ങിയ ഒരു ഗ്രീറ്റിംഗ് കാര്‍ഡിന്റെ ഓര്‍മ്മയ്ക്ക്...........


നാട്ടിന്‍ പുറത്തെ ഫാന്‍സി കടയില്‍ കിട്ടുന്ന വില കുറഞ്ഞ ഒരു ഗ്രീറ്റിംഗ് കാര്‍ഡ്‌ വര്‍ഷങ്ങളുടെ പഴക്കം മൂലം അത് നിറം മങ്ങി തുടങ്ങിയിരിക്കുന്നു.ആ ഗ്രീറ്റിംഗ് കാര്‍ഡ്‌ എനിക്കിന്നും വില മതിക്കാനാവാത്ത ഒരു അമൂല്യ നിധിയായി തീര്‍ന്നതെങ്ങിനെയാണ്.
കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു ഒന്‍പതാം ക്ലാസ്സുകാരി അതില്‍ കുറിച്ച് വെച്ച അക്ഷരങ്ങള്‍.പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് പുറപ്പെടുമ്പോള്‍ വിലപ്പെട്ടതായി കൂടെ കൊണ്ട് പോന്നത് അത് മാത്രമായിരുന്നു.
ഇന്നും യാന്ത്രികമായി തീര്‍ന്ന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടങ്ങളില്‍ നിന്ന് മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോള്‍.അതില്‍ അവള്‍ എഴുതിയ വരികള്‍ എന്നെ വല്ലാതെ ആശ്വസിപ്പിക്കാറുണ്ട്.അവള്‍ എന്റെ പ്രണയിനി ആയിരുന്നില്ല.എന്നോട് മാത്രമേ അവള്‍ ഒരുപാട് സംസാരിച്ചിരുന്നുള്ളൂ .കൂട്ടുകാരൊക്കെ അസൂയയോടെ പലതും പറയുമ്പോഴും.എനിക്
ക് അവളോട്‌ അങ്ങനെയൊന്നും തോന്നിയിരുന്നില്ല എന്നതായിരുന്നു സത്യം.എന്റെ കൂട്ടുകാരന് അവളോടുള്ള അനുരാഗം അവളെ അറിയിച്ചതും അവരുടെ പ്രേമത്തിന് ദൂതനായി നിന്നതും ഞാനായിരുന്നു.അവരുടെ കടുത്ത പ്രണയത്തിലും അവരുടെ ഇഷ്ട കൂട്ടുകാരനായി ഞാന്‍ ഉണ്ടായിരുന്നു.
      അവരുടെ പ്രണയം കത്തി നിന്ന ആ നാളുകളില്‍ ഒരിക്കലാണ് ഒരു പുതുവത്സര സമ്മാനമായി ഈ ഗ്രീറ്റിംഗ് കാര്‍ഡ്‌ അവള്‍ എനിക്ക് തന്നത്.അവളുടെ വിവാഹ തലേന്ന് രാത്രി നിറകണ്ണുകളുമായി,അവളെ ഒരു നോക്ക് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞ കൂട്ടുകാരന് വേണ്ടി ദൂരെ നിന്ന് കൊണ്ട് പരസ്പരം കാണാന്‍ സൗകര്യം ചെയ്തു കൊടുത്തതും,കരച്ചിലടക്കിക്കൊണ്ട
് ആ രണ്ടു മനസ്സുകള്‍ വിട പറഞ്ഞതിനും ഞാന്‍ സാക്ഷിയാണ്.


അവള്‍ വിവാഹിതയായി പോയ ശേഷമാണ് അവളുടെ അഭാവം എന്നില്‍ നിറക്കുന്ന ശൂന്യത എത്രത്തോളം എന്ന് ഞാന്‍ അറിയുന്നത്.ഉള്ളില്‍ കനത്തു വരുന്ന ഒരു വിങ്ങല്‍ പെയ്യാനാവാതെ മൂടിക്കെട്ടുന്നത് ഞാന്‍ അറിഞ്ഞു.
എന്റെ കൂട്ടുകാരന്‍ പുതിയ പ്രണയത്തിലേക്കും ജീവിതത്തിന്റെ ആഹ്ലാദങ്ങളിലേക്കും കയറിപ്പോയി.എന്റെ ഉള്ളിലെവിടെയോ ഒരു കണ്ണീരിന്റെ ഉറവ പൊട്ടുന്നത് ഞാന്‍
അറിയുന്നുണ്ടായിരുന്നുകാലമേറെ കഴിഞ്ഞിട്ടും എന്റെ മുന്നില്‍ ചിതറി നില്‍ക്കുന്ന ഈ അക്ഷരങ്ങള്‍ “ആത്മാര്‍ഥമായ സ്നേഹത്തിന് പ്രതിഫലം ചില ഓര്‍മ്മകള്‍ മാത്രം .” നിറം മങ്ങി തുടങ്ങിയ ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒരു പാട് ചിരിച്ചും വാര്‍ത്ത‍മാനം പറഞ്ഞും തെളിമയോടെ അവളുടെ മുഖം..

അവള്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ എന്നോട് ചോദിക്കുന്ന പോലെ തോന്നുന്നു 
..................ശരിക്കും നമ്മില്‍ ആര് ആരെയാണ് പ്രണയിച്ചത്................

2012, ജനുവരി 30, തിങ്കളാഴ്‌ച

വീണ്ടുമൊരു രക്തസാക്ഷി :


അത്താഴ പശ്ണിക്കരുണ്ടോ അത്താഴ പശ്നിക്കരുണ്ടോ ..? ഗീതയുടെ ദിന ചര്യ അവസാനിക്കുന്നത് ഇവിടെയാണ് .എല്ലാ ദിവസവും രാത്രി പൂമുഖ വാതില്‍ അടക്കുന്നതിനു മുമ്പ് ഇരുട്ടിലേക്ക് നോക്കികൊണ്ട് അവള്‍ ചോദിക്കും .എന്നാല്‍ ഒരു രാത്രി അവളുടെ ചോദ്യത്തിനു പെട്ടന്നൊരു മറുപടി  "ഉണ്ട് ...... അവള്‍ നോകുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒരാള്‍ സിഗരറ്റ് വലിച്ചു കൊണ്ട് നില്‍ക്കുന്നു .അയാള്‍ ചോദിച്ചു അത്താഴം മാത്രമേ ഉള്ളോ വേറെ വല്ലതും ....? ഗീത പെട്ടന്ന് കതകടച്ചു അകത്തേക്ക് ഓടി മുത്തശിയുടെ കട്ടിലിനരികില്‍ വന്നിരുന്നു . എന്താ മോളെ വല്ലതിരിക്കുന്നു എന്ത് പറ്റി ചുമച്ചു ചുമച്ചു മുത്തശി ചോദിച്ചു .ഒന്നുമില്ല അമ്മെ ... അമ്മ മരുന്ന് കഴിച്ചോ ഗീത കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു .ഇന്നൂടെ കഴിക്കാനുള്ളത് ഉളളൂ ...എന്താ ചെയ്ക ന്റെ കുട്ടീടെ ഒരു കഷ്ട്ടപ്പാട് സുരേന്ദ്രന്‍ ഉണ്ടായിരുന്നങ്കില്‍ ....അവര എന്റെ കുട്ടീനെ കൊന്നത് ..അവരോട് ദൈവം പൊറുക്കില്ല ..പൊറുക്കില്ല ..പിറുപിറുത്തു കൊണ്ട് മുത്തശ്ശി പതിയെ മയങ്ങി ഗീത തന്റെ മക്കളുടെ അടുത്ത പോയി കിടന്നു അവള്‍ക്  ഉറക്കം വന്നില്ല .നിസ്സഹായതയുടെ കന്നുന്നീര്‍ അവളറിയാതെ താഴേക്ക്‌ പതിച്ചുകൊണ്ടിരുന്നു .
രാമപുരത്തെ പാര്‍ട്ടിയുടെ ധീരനായ പ്രവര്‍ത്തകനായിരുന്നു സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ അയാള്‍ പൊതുജന നന്മക്കായ് വിനിയോഗിച്ചു അതുവഴി അയാള്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറുകയും എന്നാല്‍ പാര്‍ട്ടിയിലെ ചിലരുടെ കണ്ണിലെ കരടുമായ് .സംഘടനയിലെ അഴിമതിയും തെമ്മടിതവും അയാള്‍ പുറത്തു കൊണ്ടുവന്നു . ചില താല്‍പര കക്ഷികളുടെ നിലനില്‍പ്പിനെ ബാധിക്കും എന്ന് മനസ്സിലാക്കി ഒരു കൃത്രിമ കാര്‍ അപകടത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്തു .
മാസ്സങ്ങള്‍ കഴിഞ്ഞു അടുത്തുള്ള ഫാക്ടറിയില്‍ പകലന്തിയോളം കഷ്ട്ടപ്പെടുകയാണ് അതില്‍ അവള്‍ക്കു പരാതിയും ഇല്ല എന്നാല്‍ ചിലരുടെ കുത്തുവാക്കുകള്‍ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ചിലപ്പോള്‍ ആത്മഹത്യ  വരെ അവള്‍ തുനിഞ്ഞു പക്ഷെ മുതഷിയെയും മക്കളെയും ഓര്‍ത്തു എല്ലാം സഹിച്ചു .
സമയം എട്ടു കഴിഞ്ഞു കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കണം ജോലിക്ക് പോകണം മുതഷിയെ നോക്കണം ഗീതയുടെ വീട്ടുജോലിക്ക് കാറ്റിന്റെ വേഗതയാണ് .......അമ്മെ ..അമ്മേ നമ്മുടെ മുത്തശി ...കുട്ടന്റെ നിലവിളി കേട്ട് ഗീത മുറിയിലേക്ക് ഓടി .എന്താ കുട്ടാ മുത്തശ്ശി എനീക്കിനില്ല അമ്മെ ...അമ്മെ ... ഗീതയുടെ വിളിയുടെ സ്വരം മാറിക്കൊണ്ടിരിക്കുന്നു .ആളുകള്‍ കൂടി ......ഇനി ആരെങ്കിലും വരന്‍ ഉണ്ടോ എടുക്കുകയല്ലേ .....എല്ലാം ഒരു തീനാളത്തില്‍ ഒടുങ്ങി ....ഗീത തീര്‍ത്തും നിസ്സഹയായി ആളുകള്‍ എല്ലാം പിരിഞ്ഞു കുട്ടികളെയും കൊണ്ട്  ഗീത ഉമ്മരതിരിക്കുകയാണ് അവള്‍ക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല .
നാളെ വൈകിട്ട് നാലുമണിക്ക് സഖാവ് ജയന്‍ ............ഒരു അനുന്‍സ്മെന്റ്റ്  വാഹനം കടന്നുപോയി അതില്‍നിന്നും വിതറിയ നോടിസുമായി കുട്ടന്‍ ഗീതയുടെ അടുത്ത എത്തി . നോട്ടിസ് കണ്ട ഗീതയുടെ കണ്ണുകള്‍ നിറഞ്ഞു .സഖാവ് സുരേന്ദ്രന്‍ രക്തസാക്ഷി ദിനവും അനുസ്മരണ സമ്മേളനവും .തന്റെ ഭര്‍ത്താവിനെ രാഷ്ട്രീയ ആയുധമാക്കി ആ വാഹനം നീങ്ങി തുടങ്ങി ....
ഉത്ഘാടകന്‍ പ്രസ്ന്ഗം തുടര്‍ന്ന് ...നമ്മുടെ നാട്ടിന്റെ സ്പന്ദനം ആയിരുന്ന സഖാവ് സുരേന്ദ്രന്‍ ..........പെട്ടന്ന് ഒരാള്‍ വന്നു പ്രസങ്ങികന്റെ  ചെവിയില്‍ എന്തോ പറഞ്ഞു .ഉടന്‍ തന്നെ ഒരാള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു യോഗം പിരിച്ചു വിട്ടിരിക്കുന്നു ആളുകള്‍ക്കൊന്നും മനസ്സിലാവുന്നില്ല സഖാവ് സുരേന്ദ്രന്റെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തിരിക്കുന്നു ..എല്ലാവരും അവിടേക്ക് ഓടി .....
അതിനിടയില്‍ ഒരറിയിപ്പ് കേട്ട്  മറ്റന്നാള്‍ വൈകുന്നേരം നാലുമണിക്ക് രാമപുരം കവലയില്‍ വച്ച് ഭരണാധികാരികളുടെ ജനദ്രോഹ നടപടികരണം ആത്മഹത്യ ചെയ്യേണ്ടി വന്ന സഖ : ഗീതയുടെയും കുടുംബത്തിന്റെയും അനുശോചന പൊതുയോഗം നാടക്കുന്നതാണ് ......................
 "വീണ്ടും ഒരു രക്ത സാക്ഷി "

2012, ജനുവരി 13, വെള്ളിയാഴ്‌ച

മൌനം




അവര്‍ ഭൂമിയുടെ നെഞ്ച് പിളര്തിയപ്പോഴും എനിക്ക് മൌനം മാത്രം

അവര്‍ യുവതയെ തീവ്രവാദി ആക്കുപോഴും ഞാന്‍ മൌനത്തില്‍
...
പ്രണയിനി വിട്ടകന്നപ്പോഴും ഞാന്‍ മൌനം വരിച്ചു

മുല്ലപ്പെരിയാര്‍ അണപൊട്ടിയപ്പോഴും മൌനം ഞാന്‍ മാറ്റിയില്ല

കാരണം മൌനം വിദ്വാനു ഭൂഷണം എന്നാരോ പറഞ്ഞു പഠിപ്പിച്ചു

അവസാനം എന്റെ ഹൃദയ മിടിപ്പ് നിലക്കുംപോഴും ഞാന്‍ മൌനം കൈവിട്ടില്ല